കണ്ണീർക്കടലായി വാൽപ്പാറ; വിനോദയാത്ര ദുരന്തയാത്രയായി: പൊലിഞ്ഞത് ഒൻപത് ജീവനുകൾ

Share Now

കണ്ണീർക്കടലായി വാൽപ്പാറ; വിനോദയാത്ര ദുരന്തയാത്രയായി: പൊലിഞ്ഞത് ഒൻപത് ജീവനുകൾ

⭕ യാത്രപോയത് 16 അംഗ സംഘം, നിയന്ത്രണം വിട്ട വാഹനം റോഡിലെ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിഞ്ഞു.കുട്ടികളള്‍ ഉൾപ്പെടെ 9 പേർക്ക് ദാരുണാന്ത്യം,

പൊള്ളാച്ചി: വിനോദയാത്രയ്ക്കിടെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 9 മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂ‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 7 സ്ത്രീകളും 1 പുരുഷനും 1കുട്ടിയും ഉൾപ്പെടുന്നു.

പൊള്ളാച്ചി, വാൽപ്പാറ റോഡിലെ 13ാം ഹെയർപിൻ വളവിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇന്ന് പുലർച്ചെ 3 മണിക്ക് മലപ്പുറം കോളത്തൂർ പോലീസ് പരിധിയിൽ നിന്നാണ് 16അംഗ സംഘം യാത്ര പുറപ്പെട്ടത്. വാൽപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം..

വാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. ഡ്രൈവറും 15 യാത്രക്കാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ 3 കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. അവധി ആഘോഷിക്കാൻ പോയ അധ്യാപകരും, കുടുംബവും രാത്രിയോടെ തിരിച്ചെത്താനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
7 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

സംഭവത്തിൽ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു. പള്ളിപ്പറമ്പ് സ്കൂളിലെ സഹപ്രവർത്തകരും ബന്ധുക്കളും വിവരമറിഞ്ഞ ഉടൻ തന്നെ പൊള്ളാച്ചിയിലേക്ക് തിരിച്ചു. നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദാരുണ സംഭവം. വാൽപ്പാറയിൽ നിന്നു പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴാണ് അപകടമുണ്ടായത്. വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വാഹനം മറിയുകയായിരുന്നു..

​നിലവിളികൾ ഉയരുന്ന കൊക്കയിൽ തകർന്നുതരിപ്പണമായ വാഹനത്തിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുക്കുമ്പോൾ രക്ഷാപ്രവർത്തകർ പോലും വിതുമ്പിപ്പോയി. ഉല്ലാസയാത്രയുടെ ഭാഗമായി അവർ കരുതിയിരുന്ന ഭക്ഷണപ്പൊതികളും ബാഗുകളും ചോരയിൽ കുതിർന്ന് ചിതറിക്കിടക്കുന്നു. ചിരിയും തമാശകളുമായി തുടങ്ങിയ യാത്ര മിനിറ്റുകൾക്കുള്ളിൽ വലിയൊരു ദുരന്തത്തിന് വഴിമാറി.

12 അധ്യാപകർ ഉൾപ്പെടെ 16 പേർ

തൃശൂർ ഭാഗത്തുനിന്നെത്തിയ വാഹനം പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിടുകയായിരുന്നു.

ഒരു നിമിഷത്തെ പിഴവ്, അല്ലെങ്കിൽ വിധി… ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദുരന്തം.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!